Thursday, 17 May 2018

സമർപ്പിതസന്തോഷം



എൻ മാനസമുയർത്തുന്നു നിന്നപദാനങ്ങൾ
എന്നുള്ളംആനന്ദിക്കുന്നെന്നാത്മനാഥനിൽ എന്നകതാരിലുയിർക്കൊള്ളുന്നുന്നതമാം ഒരാശയം
അടക്കാനാവാത്തോരഗ്നി ആനന്ദ തൈലം

എൻ ജനത്തിൻ പുത്രി നീ കാണുക, നിൻ വിളി
അതിശ്രേഷ്ഠം..... ചിന്താതീതം..... മധുരമോഹനം....
അനേക നിലവിളികൾ തന്നുത്തരം
പ്രാണേശ്വരൻ തൻ അഭിഷേകതൈലം

കന്യകാലയ മതിൽകെട്ടിൽനിന്നുയരുന്നു പരിമളം
പ്രാർത്ഥനയിൽ ചാലിച്ച ത്യാഗപുഷ്പങ്ങൾ
ആത്മനാഥൻ തൻ സൗഹൃദകൂടാര തണലിൽ
വിരിയുന്ന പുണ്യമാം ആനന്ദം.

കുരിശിൻ വിരിമാറിൽ ഹൃദയങ്ങൾ ചേരുന്നു
ഉയിർക്കൊള്ളുന്നു ജീവന്റെ തുടിപ്പുകൾ
സഹനത്തിൽ സ്നേഹത്തിൽ ചാലിച്ചൊരുക്കിയ
ചെറുമന്ദഹാസം സമർപ്പിത സൗഭാഗ്യം

തിരുസഭാoബ തൻ  മാറിൽ മിന്നിത്തിളങ്ങുന്ന
വജ്രാഭരണമി സുകൃതപുഷ്പങ്ങൾ
നിത്യഹരിതമാo നിൻ ലാവണ്യം തച്ചുടക്കുവാൻ
ആവില്ലൊരായുധത്തിനും...

കള്ളൻ മോഷ്ടിക്കില്ലാത്മാവിന്നഗ്നിയിൽ ഉരുവയോരീ സൗധം
സുവിശേഷസന്തോഷ സല്ലാപം
അഭിമാനമോടുയരട്ടെ നിൻ ശക്തിവിലാസങ്ങൾ
അവർണ്ണനീയം ഈ പുണ്യ  സാംഗോപാംഗം.

Wednesday, 16 May 2018

സഹനപുഷ്പം


(Tune:എഴുന്നള്ളുന്നു രാജാവെഴു ന്നള്ളുന്നു)

ആത്മനാഥാ യേശുനാഥാ നീ വരേണമേ
ആത്മതാരിൽ സ്നേഹമായി നീ വരേണമേ
സഹനങ്ങൾ കൃപയാക്കാൻ കൂടെ വാഴണമേ

 നിനക്കായ് എരിയാനും സാക്ഷ്യമേകാനും
ഗോതമ്പുമണിപോൽ അഴിഞ്ഞു തീരാനും
തിരുഹൃദയസ്നേഹത്തിൽ ആഴ്ന്നിറങ്ങാനും
സഹനദാസാ യേശുനാഥാ കൃപ തൂകിടൂ

സഹനങ്ങൾ ഹൃദയത്തിൽ ഏറ്റെടുക്കാനും
സ്നേഹപൂഷ്പമായ് നിന്നിൽ അർപ്പിക്കാനും
ആത്മാക്കൾക്കായെല്ലാം ഉയർത്തീടാനും
കൃപയായി വരമായി നിറയേണമേ

ഹൃദയേശാ പ്രണനാഥാ നീ വരേണമേ 
സഹന ദാസിയായെന്നെ മറ്റേണമേ
ജ്വലിക്കുന്ന സ്നേഹം നിറച്ചിടേണമേ
 സഹനങ്ങൾ സ്നേഹമായി ഞാൻ മാറ്റിടട്ടെ

നിന്ദാപമാനങ്ങൾ പെയ്തിറങ്ങുമ്പോൾ
ആത്മനൊമ്പരത്താൽ തകർന്നു താഴുമ്പോൾ
നിൻ ഹൃദയചേവടിയിൽ ചേർന്നുനിന്നീടാം 
ഉപരിസ്‌നേഹം നൽകി നിന്റെ ദാസിയായീടാം.

Tuesday, 15 May 2018

സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ്‌ എനിക്കുള്ളത്‌? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 73 : 25
എന്‍െറ ശരീരവും മനസ്‌സും ക്‌ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ്‌ എന്‍െറ ബലം; അവിടുന്നാണ്‌ എന്നേക്കുമുള്ള എന്‍െറ ഓഹരി.
സങ്കീര്‍ത്തനങ്ങള്‍ 73 : 26
            ഏകശ്രയമായ ദൈവത്തിൽ പ്രത്യാശവയ്ക്കാൻ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വർഗത്തിലും ഭൂമിയിലും എനിക്കങ്ങാണ് ആശ്രയമെന്നു എപ്പോഴും നമുക്കവിടുത്തോട് പറയാം. മനസും ശരീരവും ദുർബലമാകുമ്പോളും ദൈവത്തിൽ ആനന്ദവും ബലവും കണ്ടെത്താൻ നമുക്കും പഠിക്കാം.  എന്തെന്നാൽ ശാശ്വതമായ ആനന്ദം ദൈവത്തിൽ മാത്രമാണ്. ശക്തനായവൻ നമ്മോടുകൂടെയുണ്ട്.

Monday, 14 May 2018

 "സഹോദരര്‍ക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസ്‌സാക്‌ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്‌തുവിനെതിരായി പാപം ചെയ്യുന്നു."                                      
                                                                                                           1 കോറിന്തോസ്‌ 8 : 12
                                           

                                                            പൗലോസ്ലീഹായിലൂടെ കർത്താവ് നമുക്ക് ഒരു ഓർമ്മപ്പെടുത്തൽ നൽകുകയാണ്. നിനക്കു ക്രിസ്തുവിനെ സ്നേഹിക്കാനും സഹോദരനെ ദ്വേഷിക്കാനും ഒരേ സമയം സാധ്യമല്ല. നിനക്കതിനു സാധിക്കുന്നെങ്കിൽ നിന്റെ വഴി ക്രിസ്തുവിന്റെ വഴിയല്ല. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കില്ല എന്നു യോഹന്നാൻ ശ്ലീഹായിലൂടെ അവിടുന്നു പറയുന്നുണ്ട്. നമ്മുടെ പ്രവർത്തികളെ നമുക്കൊന്നു വിലയിരുത്താം.... ക്രിസ്തുവിനെ പുറത്താക്കിയും   മുറിപെടുത്തിയും ഒക്കെയുള്ള ഒരു  ജീവിതമാണോ നാം നയിക്കുന്നത്? എന്നിട്ടു ക്രിസ്തുവിന്റെ സ്വന്തം ആളാണെന്നുള്ള വ്യർത്ഥ ചിന്തയിൽ മുഴുകി ജീവിക്കുകയാണോ? സഹോദരങ്ങളിൽ ക്രിസ്തുവിന്റെ മുഖം ദർശിച്ചു സ്നേഹസംസ്ക്കാരത്തിലേക്കു നമുക്ക് വളരാം.



Thursday, 10 May 2018

വിശ്വാസത്തോടെ പ്രാർത്ഥിക്കാം

സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങൾക്കും നാമ കാരണമായ ആബാ പിതാവേ, അങ്ങയുടെ തിരുമുന്പിൽ ഞാൻ മുട്ടുകൾ മടക്കുന്നു. അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്ക് യോജിച്ച വിധം അവിടുത്തെ ആത്മാവിനാൽ എന്നിലെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തണമേ. അങ്ങു ഞങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന നിവേശിത വിശ്വാസത്താൽ ക്രിസ്തു എന്റെ ഹൃദയത്തിൽ വസിക്കുന്നു എന്ന 
ജ്ഞാനത്തിൽ ഞാൻ ആഴപ്പെടട്ടെ. ക്രിസ്‌തുവിന്റെ സ്നേഹം എന്റെ ഹൃദയത്തിൽ വേരു പാകി ഉറപ്പിക്കണമേ. അങ്ങനെ സകല വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഞാൻ ഗ്രഹിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്‌തുവിന്റെ സ്നേഹത്താൽ ,ദൈവത്തിന്റെ സമ്പൂർണ്ണതയാൽ ഞാൻ പൂരിതയാവട്ടെ. എന്നി പ്രവർത്തിക്കുന്ന  ശക്തിയാൽ ഞാൻ ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടുത്തേക്കു തിരുസ്സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേ യ്ക്കും മഹത്വമുണ്ടാകട്ടെ.         ആമ്മേൻ.

Wednesday, 9 May 2018

ആത്മസുഹൃത്തേ, നീ അരികിലുണ്ടാവുക, എന്റെ താബോറിലും ഗദ്സമനിയിലും. പാതിവഴിയില്‍ ആരും ആരെയും വിട്ടുപോകരുതേ. സൗഹൃദം മരണത്തിലും അവസാനിക്കാത്ത ഒരുടമ്പടിയാണ്. കവിമൊഴി പോലെ, 'ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ, നിറമുള്ള ജീവിതപ്പീലി തന്നു. എന്റെ ചിറകിന് ആകാശവും തന്നു. നിന്‍ ആത്മശിഖരത്തില്‍ ഒരു കൂടുതന്നു. പിരിയുവാന്‍ വയ്യ നിന്റെ ഹൃദയത്തില്‍ നിന്ന്, ഏതു സ്വര്‍ഗ്ഗം വിളിച്ചാലും...'
മംഗല്യത്തേക്കുറിച്ച് പറയുന്നതുപോലെ, ആത്മസൗഹൃദങ്ങളും ദൈവം യോജിപ്പിക്കുന്നതാണ്. ആരും അതിനെ വേര്‍പെടുത്തിക്കൂടാ.

- ഫാ. ബോബി ജോസ് കട്ടികാട്.
ആത്മസുഹൃത്തേ, നീ അരികിലുണ്ടാവുക. (കൂട്ട്.)

Tuesday, 8 May 2018

നമ്മുടെ ജീവിതവഴികളുടെ,സ്വപ്നങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം കർത്താവിനെ മാത്രം ഭരമേൽപ്പിക്കുക. കർത്താവിനസാധ്യമായി യാതൊന്നും ഇല്ല. അസാധ്യമായവയെ സാധ്യമാക്കാൻ അവനു കഴിയും. പ്രതിബന്ധങ്ങൾ ഏറെയുണ്ടെന്നു നിനക്കു തോന്നിയാലും അവയ്ക്ക് നടുവിൽ പാത തെളിക്കാൻ, കരം പിടിച്ചു നിന്നെ നയിക്കാൻ കർത്താവിനു സാധിക്കും. കർത്താവിൽ ശരണം വച്ചു  ജീവിതം മുൻപോട്ടു നയിക്കാം.