Monday, 14 May 2018

 "സഹോദരര്‍ക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസ്‌സാക്‌ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്‌തുവിനെതിരായി പാപം ചെയ്യുന്നു."                                      
                                                                                                           1 കോറിന്തോസ്‌ 8 : 12
                                           

                                                            പൗലോസ്ലീഹായിലൂടെ കർത്താവ് നമുക്ക് ഒരു ഓർമ്മപ്പെടുത്തൽ നൽകുകയാണ്. നിനക്കു ക്രിസ്തുവിനെ സ്നേഹിക്കാനും സഹോദരനെ ദ്വേഷിക്കാനും ഒരേ സമയം സാധ്യമല്ല. നിനക്കതിനു സാധിക്കുന്നെങ്കിൽ നിന്റെ വഴി ക്രിസ്തുവിന്റെ വഴിയല്ല. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കില്ല എന്നു യോഹന്നാൻ ശ്ലീഹായിലൂടെ അവിടുന്നു പറയുന്നുണ്ട്. നമ്മുടെ പ്രവർത്തികളെ നമുക്കൊന്നു വിലയിരുത്താം.... ക്രിസ്തുവിനെ പുറത്താക്കിയും   മുറിപെടുത്തിയും ഒക്കെയുള്ള ഒരു  ജീവിതമാണോ നാം നയിക്കുന്നത്? എന്നിട്ടു ക്രിസ്തുവിന്റെ സ്വന്തം ആളാണെന്നുള്ള വ്യർത്ഥ ചിന്തയിൽ മുഴുകി ജീവിക്കുകയാണോ? സഹോദരങ്ങളിൽ ക്രിസ്തുവിന്റെ മുഖം ദർശിച്ചു സ്നേഹസംസ്ക്കാരത്തിലേക്കു നമുക്ക് വളരാം.



Thursday, 10 May 2018

വിശ്വാസത്തോടെ പ്രാർത്ഥിക്കാം

സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങൾക്കും നാമ കാരണമായ ആബാ പിതാവേ, അങ്ങയുടെ തിരുമുന്പിൽ ഞാൻ മുട്ടുകൾ മടക്കുന്നു. അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്ക് യോജിച്ച വിധം അവിടുത്തെ ആത്മാവിനാൽ എന്നിലെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തണമേ. അങ്ങു ഞങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന നിവേശിത വിശ്വാസത്താൽ ക്രിസ്തു എന്റെ ഹൃദയത്തിൽ വസിക്കുന്നു എന്ന 
ജ്ഞാനത്തിൽ ഞാൻ ആഴപ്പെടട്ടെ. ക്രിസ്‌തുവിന്റെ സ്നേഹം എന്റെ ഹൃദയത്തിൽ വേരു പാകി ഉറപ്പിക്കണമേ. അങ്ങനെ സകല വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഞാൻ ഗ്രഹിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്‌തുവിന്റെ സ്നേഹത്താൽ ,ദൈവത്തിന്റെ സമ്പൂർണ്ണതയാൽ ഞാൻ പൂരിതയാവട്ടെ. എന്നി പ്രവർത്തിക്കുന്ന  ശക്തിയാൽ ഞാൻ ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടുത്തേക്കു തിരുസ്സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേ യ്ക്കും മഹത്വമുണ്ടാകട്ടെ.         ആമ്മേൻ.

Wednesday, 9 May 2018

ആത്മസുഹൃത്തേ, നീ അരികിലുണ്ടാവുക, എന്റെ താബോറിലും ഗദ്സമനിയിലും. പാതിവഴിയില്‍ ആരും ആരെയും വിട്ടുപോകരുതേ. സൗഹൃദം മരണത്തിലും അവസാനിക്കാത്ത ഒരുടമ്പടിയാണ്. കവിമൊഴി പോലെ, 'ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ, നിറമുള്ള ജീവിതപ്പീലി തന്നു. എന്റെ ചിറകിന് ആകാശവും തന്നു. നിന്‍ ആത്മശിഖരത്തില്‍ ഒരു കൂടുതന്നു. പിരിയുവാന്‍ വയ്യ നിന്റെ ഹൃദയത്തില്‍ നിന്ന്, ഏതു സ്വര്‍ഗ്ഗം വിളിച്ചാലും...'
മംഗല്യത്തേക്കുറിച്ച് പറയുന്നതുപോലെ, ആത്മസൗഹൃദങ്ങളും ദൈവം യോജിപ്പിക്കുന്നതാണ്. ആരും അതിനെ വേര്‍പെടുത്തിക്കൂടാ.

- ഫാ. ബോബി ജോസ് കട്ടികാട്.
ആത്മസുഹൃത്തേ, നീ അരികിലുണ്ടാവുക. (കൂട്ട്.)

Tuesday, 8 May 2018

നമ്മുടെ ജീവിതവഴികളുടെ,സ്വപ്നങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം കർത്താവിനെ മാത്രം ഭരമേൽപ്പിക്കുക. കർത്താവിനസാധ്യമായി യാതൊന്നും ഇല്ല. അസാധ്യമായവയെ സാധ്യമാക്കാൻ അവനു കഴിയും. പ്രതിബന്ധങ്ങൾ ഏറെയുണ്ടെന്നു നിനക്കു തോന്നിയാലും അവയ്ക്ക് നടുവിൽ പാത തെളിക്കാൻ, കരം പിടിച്ചു നിന്നെ നയിക്കാൻ കർത്താവിനു സാധിക്കും. കർത്താവിൽ ശരണം വച്ചു  ജീവിതം മുൻപോട്ടു നയിക്കാം.

Monday, 7 May 2018

“ജാഗ്രതയുള്ള അജപാലകരെ ലഭിക്കാന്‍ പ്രാര്‍ഥിക്കുക”: പാപ്പാ

ജാഗ്രതയുള്ള, തീക്ഷണതയുള്ള അജപലകരെയാണ് ഇന്നത്തെ സഭക്ക് ആവശ്യം. സഭാതനായരുടെ കവൽക്കാരാകേണ്ടതിന്റെ പ്രാധാന്യം ഓരോ അജപാലകരും മനസിലാക്കുകയും വേണം. തീക്ഷണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിനെ ശുശ്രൂഷിക്കാനുള്ള അഭിഷേകം എല്ലാ അജപലകർക്കും ലഭിക്കാനായി നമുക്ക് പ്രാർത്ഥിക്കാം.  ജാഗ്രത നഷ്ടപ്പെട്ട് ദുഷ്ടന്റെ കെണിയിൽ പതിച്ചിരിക്കുന്ന എല്ലാ അജപലകരും ദൗത്യം തിരിച്ചറിഞ്ഞു ജാഗ്രതയുള്ളവരാകാൻ മർപ്പാപ്പയോട് ചേർന്നു നമുക്കും പ്രാർത്ഥനയുടെ കാരങ്ങളുയർത്താം..

Sunday, 6 May 2018

അമിതമായ  കണ്ണീര്‍ നിങ്ങളുടെ കാഴ്ചകള്‍  വല്ലാതെ  മറച്ചു പിടിക്കും . മഴപെയ്തിനപ്പുറം ഒരു പ്രകാശനാളമുണ്ടെങ്കില്‍ മാത്രമേ  മഴവില്ലിന്‍റെ  വര്‍ണ്ണസമൃദ്ധികള്‍  വെളിപെട്ടു കിട്ടുകയുള്ളൂ.( ഫാദര്‍ ബോബി  ജോസ് )

Saturday, 5 May 2018

ക്രിസ്‌തുവിന്‍െറ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?
റോമാ 8 : 35
നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.
റോമാ 8 : 37
               ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്നു ഇന്നു നമ്മെ അകറ്റാൻ കാരണമാവുന്ന ഘടകങ്ങൾ ഏവയെന്നു വിചിന്തനം ചെയ്യുന്നത് നല്ലതാണ്. ക്ലേശവും ദുരിതവും പീഡനവും പട്ടിണിയുമെല്ലാം പൗലോശ്ലീഹായ്ക്കു ക്രിസ്തുവിനെ ധൈര്യപൂർവ്വം പ്രഘോഷിക്കാനുള്ള ഒരു പ്രചോദക ശക്തിയായിരുന്നു. ജീവിത ദുരിതങ്ങൾ തമ്പുരാനെ തള്ളിപ്പറയാനുള്ള അവസരമല്ല. ധീരതയോടെ അവയെ കീഴ്‌പ്പെടുത്തി ദൈവത്തിൽ  പ്രത്യാശയോടെ വിശ്വാസമർപ്പിച്ചു  ക്രിസ്തുസ്നേഹത്തിൽ ആഴപ്പെടാനും സാക്ഷ്യം വഹിക്കാനും ഉള്ള അവസരമാക്കി മാറ്റാം.