Saturday 28 April 2018

പ്രത്യാശ

  "എന്റെ സഹനം എന്റെ ശക്തിക്കതീതമാണെന്നു തോന്നുമ്പോഴെല്ലാം ഞാൻ അതേക്കുറിച്ചു പര്യാലോചിക്കുകയോ വിശകലനം ചെയ്യുകയോ പരിശോധിക്കുകയോ ചെയ്യാതെ ,ഒരു കുഞ്ഞിനെപ്പോലെ ഈശോയുടെ ഹൃദയത്തിലേക്ക് ഓടിച്ചെന്നു, അവിടുത്തോട് ഒരു വാക്കു മാത്രം പറയുന്നു:"അങ്ങേയ്ക്കെല്ലാം സാധ്യമാണ്". പിന്നീട് ഞാൻ മൗനം പാലിക്കുന്നു,കാരണം ഇക്കാര്യത്തിൽ ഈശോ ഇടപെട്ടുകൊള്ളുമെന്നു ഞാൻ അറിയുന്നു.

                                                                                                                വി. ഫൗസ്റ്റീന.


                                        സഹനത്തോടുള്ള, ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോളുള്ള നമ്മുടെ മനോഭാവത്തെ ഒന്നു വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. സർവ്വവും ദൈവത്തിനു കൊടുത്തു ശാന്തരാവാൻ ,ദൈവം എന്റെ ജീവിതത്തിൽ ഇടപെടും എന്ന ഉറപ്പോടെ നമ്മെ ദൈവതിരുമനസിന് കീഴ്പ്പെടുത്തുവാനുള്ള വിശ്വാസധാർഢ്യം നമുക്ക്‌ ഉണ്ടാവണമെന്ന്  വി. ഫൗസ്റ്റിന തന്റെ ഡയറിയിലൂടെ നമ്മെ ഓർമിപ്പിക്കുന്നു. അതുകൊണ്ടാവണം സങ്കീർത്തകൻ എപ്രകാരം പറയുന്നത്,"മാതാവിന്റെ മടിയിൽ ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെ ഞാൻ എന്നെത്തന്നെ ശാന്തനാക്കി. ശാന്തമായുറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്","മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല"എന്നൊക്കെ. 'അങ്ങേയ്ക്കെല്ലാം സാധ്യമാണ്, ഇക്കാര്യത്തിൽ ദൈവം ഇടപെട്ടുകൊള്ളും' എന്നു പ്രതിസന്ധികളെ നോക്കി വിശുദ്ധയെപ്പോലെ നമുക്കും പറയാം. വിശ്വാസദാർഢ്യം ഉള്ളവരാകാം...

No comments:

Post a Comment