Wednesday 2 May 2018

കാരുണ്യം







"നിന്റെ ദുരിതാവസ്ഥ എന്റെ കരുണയ്ക്ക് പ്രതിബന്ധമല്ല.ഒരു ആത്മാവിന്റെ ദയനീയത എത്ര അധികമാണോ അത്രയും ശക്തമാണ് എന്റെ കരുണയ്ക്കുള്ള അതിന്റെ അവകാശവും. കുരിശിൽ വച്ചു ,കുന്തത്താൽ തുറക്കപ്പെട്ട എന്റെ കരുണയുടെ പ്രവാഹം,ഒരാളെപ്പോലും തിരസ്കരിക്കാതെ എല്ലാ ആത്മാക്കൾക്കും വേണ്ടി ഉള്ളതാണ്."
           ( ഈശോ വി. ഫൗസ്റ്റീനയോട്)
                       കർത്താവിന്റെ കരുണയിൽ ആശ്രയിക്കാൻ ഭയപ്പെടുന്നവരാണോ നാം? നിന്റെ അവസ്ഥ എത്ര ഭീകരമാണെന്നു നിനക്കു തോന്നിയാലും കർത്താവ് തന്റെ കരുണയിലേക്കു നമ്മെ ക്ഷണിക്കുന്നു. ഒരു പാപിയുടെ തിരിച്ചുവരവിൽ അകമഴിഞ്ഞു സന്തോഷിക്കുന്നവനാണ് നമ്മുടെ ദൈവം.നമ്മുടെ പാപത്തിന്റെ വലിപ്പമനുസരിച്ചുള്ള കൃപയ്ക്ക് നാം അര്ഹരാണെന്നു കർത്താവുറപ്പു തരുന്നു. ജീവിതം ഏതവസ്ഥയിലായിരുന്നാലും കർത്താവിങ്കലേക്കു തിരിയാൻ മടിക്കരുത്. അവൻ കരുണയോടെ കാത്തിരിക്കുന്ന ദൈവമാണ്. നമുക്ക് അവിടുത്തെ കരുണ യിൽ ആശ്രയിക്കാം. മറ്റുള്ളവരെ ആ കരുണയിലേക്കടുപ്പിക്കാം. അതുവഴി അവിടുത്തെ കരുണക്കു നാം പാത്രീഭൂതരായിത്തീരും.

No comments:

Post a Comment